അവൻ വീണ്ടും വരുന്നു അധ്യായം 9

ഇതുവരെ ചർച്ച ചെയ്ത വിഷയങ്ങളുടെ  പശ്ചാത്തലത്തിൽ  നമുക്കു മനസ്സിലാക്കാവുന്ന ഒരുകാര്യം ഇപ്പോൾ നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കാലം ഏറെ അപകടം നിറഞ്ഞതാണെന്നാണ്. ഏതു  സമയവും എവിടെവച്ചും എന്തും  സംഭവിക്കാം എന്ന അനിശ്ചിതത്വത്തിലാണു   നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത്. ഒരേസമയം  ആത്മീയവും ഭൗതികവുമായ  കഷ്ടതകളുടെയും പ്രതികൂലങ്ങളുടെയും നടുവിലൂടെയാണു  നാം നിത്യേന യാത്ര ചെയ്യുന്നത്.  അതാകട്ടെ,  സ്ത്രീയെന്നോ പുരുഷനെന്നോ, ചെറിയവനെന്നോ വലിയവനെന്നോ, ശിശുവെന്നോ വൃദ്ധനെന്നോ, കറുത്തവനെന്നോ വെളുത്തവനെന്നോ ഉള്ള  വേർതിരിവുകൾ അപ്രസക്തമാക്കിക്കൊണ്ടു  മനുഷ്യരാശിയെ  ഒന്നടങ്കം ബാധിക്കുന്നവയാണ്. എന്നാൽ അതിനുമപ്പുറം ബൈബിൾ മുന്നറിയിപ്പുതരുന്ന ഒരു കാര്യമുണ്ട്. അതിനെക്കുറിച്ചാണ് ഈ അധ്യായത്തിൽ നാം ചിന്തിക്കുന്നത്.

16. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും  ദുരിതപൂർണ്ണമായ കാലങ്ങൾ ആയിരിക്കും അത്:

 ക്ഷാമവും യുദ്ധവും പ്രകൃതിക്ഷോഭങ്ങളും  കലാപങ്ങളും  മഹാമാരികളും  പ്രവചിക്കപ്പെട്ടിരിക്കുന്ന ഒരു കാലത്തു  തീർച്ചയായും  ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരുന്നതു  ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആയിരിക്കും എന്നു  സാമാന്യബുദ്ധി കൊണ്ടു  തന്നെ  നമുക്കു  മനസിലാക്കാം എന്നിരിക്കെ, എന്തുകൊണ്ടായിരിക്കാം കർത്താവ്  ഇക്കാര്യം വീണ്ടും എടുത്തുപറയുന്നത്?  ലോകജനസംഖ്യ കുറയ്ക്കുക എന്ന ദുഷ്ടലക്ഷ്യത്തോടെ   രോഗം പരത്താനായി   കൃത്രിമമായി രോഗാണുക്കളെ സൃഷ്ടിക്കുമെന്നും  ആ രോഗത്തെ ചെറുക്കാനെന്ന പേരിൽ ഒരു ആഗോളകുത്തിവയ്‌പ്പ് നിർബന്ധമാക്കാൻ ലോകഭരണാധികാരികൾ ശ്രമിക്കുമെന്നുമുള്ള  മുന്നറിയിപ്പുകൾ ഇതോടൊപ്പം ചേർത്തുവായിക്കുക.

 ഈ മുന്നറിയിപ്പുകൾ കൊറോണക്കാലത്തു  പെട്ടെന്നു  പൊട്ടിമുളച്ചതൊന്നുമല്ല.  കഴിഞ്ഞ അൻപതു വർഷങ്ങൾക്കിടയിൽ   ലോകത്തിൻറെ  വിവിധ ഭാഗങ്ങളിൽ വസിക്കുന്ന  പരസ്പരം അറിയാത്ത  പല വ്യക്തികൾ വിശ്വാസത്തിൻറെ തലത്തിൽ നിന്നുകൊണ്ട് ഒരേകാര്യം തന്നെ  പ്രവചിക്കുമ്പോൾ അതിനു അല്പമെങ്കിലും വിശ്വാസ്യത കൊടുക്കുന്നതല്ലേ ബുദ്ധി? 2020 ജൂലൈയിൽ ഇടുക്കി ഡാം പൊട്ടുമെന്ന് അഞ്ഞൂറുവർഷം മുൻപു  നോസ്ട്രഡാമസ്  പ്രവചിച്ചു എന്നു  പറഞ്ഞാൽ അതും  വിശ്വസിച്ച്  ഉറക്കമിളച്ചിരിക്കാൻ  ആർക്കും ഒരു  മടിയുമില്ല.  അതിനു മാർപ്പാപ്പയുടെ വാക്കിനേക്കാളും വിലകൊടുക്കുന്നവർ   വിശുദ്ധജീവിതം നയിക്കുന്ന വ്യക്തികൾക്ക് യുഗാന്ത്യത്തെക്കുറിച്ച്  സ്വർഗം വെളിപ്പെടുത്തലുകൾ നൽകിയാൽ  അതു  മാത്രം വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതു  വിരോധാഭാസമല്ല, മറിച്ച്  അന്ത്യകാലങ്ങളിൽ  സംഭവിക്കുമെന്നു  പ്രവചിക്കപ്പെട്ടിട്ടുള്ള  വലിയ വിശ്വാസത്യാഗത്തിൻറെ ന്റെ ഇരകളാണ് അവരും എന്നു  മനസിലാക്കിയാൽ മതി.

നാം സൂചിപ്പിച്ച   കുത്തിവയ്പുകളെല്ലാം  തികച്ചും നിരുപദ്രവകരം എന്ന രീതിയിലും അതാതുകാലത്തു തലപൊക്കുന്ന ചില രോഗങ്ങളെ തടയാൻ എന്ന രീതിയിലും ആയിരിക്കും  കൊണ്ടുവരുന്നത് എന്നതിനാൽ ഭൂരിഭാഗം പേർക്കും അതിൻറെ  യഥാർത്ഥ ലക്‌ഷ്യം മനസിലാക്കാൻ കഴിയില്ല. അഥവാ ആരെങ്കിലും അതു  മനസിലാക്കി തങ്ങളുടെ കുഞ്ഞിനു  പ്രതിരോധകുത്തിവയ്പുകൾ വേണ്ട എന്ന നിലപാടെടുത്താൽ സർക്കാർ അതിന് ഒരിക്കലും സമ്മതിക്കുകയുമില്ല. കാരണം കുഞ്ഞുങ്ങൾ രാഷ്ട്രത്തിൻറെ  സമ്പത്താണ്. കുഞ്ഞുങ്ങളുടെ മേൽ മാതാപിതാക്കൾക്കുള്ളതിനേക്കാൾ അധികാരം  രാഷ്ട്രത്തിനുണ്ടെന്നർത്ഥം. ഇത് കെട്ടുകഥയല്ല.

കുഞ്ഞിനു  പ്രതിരോധകുത്തിവയ്പ്പു  വേണ്ടെന്നു പറഞ്ഞ അമ്മയെ  അഞ്ചു ദിവസം ജയിലിലടച്ച് അതിനിടയിൽ കുഞ്ഞിനെ നിർബന്ധമായി കുത്തിവയ്പ്പിനു  വിധേയമാക്കിയതു  സൊമാലിയയിലോ  കോംഗോയിലോ ഒന്നുമല്ല. സാക്ഷാൽ അമേരിക്കൻ ഐക്യനാടുകളിൽ തന്നെയാണ്.   മനുഷ്യർക്കു  ദോഷകരമായ  ഘടകങ്ങൾ നിർബന്ധിതകുത്തിവയ്പ്പിലൂടെ  കൊണ്ടുവരുമോ എന്ന് ഇനിയും സംശയമുള്ളവർ സ്വയം സംശയനിവൃത്തി വരട്ടെ.  അവർ ഫിലിപ്പൈൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ 1990  കളിൽ ഗർഭധാരണശേഷിയുള്ള     സ്ത്രീകളിൽ നടപ്പിലാക്കിയ നിർബന്ധിത ടെറ്റനസ് കുത്തിവയ്പ്പിൻറെ  ചരിത്രം മാത്രം അന്വേഷിച്ചാൽ മതി. ആ വാക്സിനിൽ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തു ഗർഭസ്ഥശിശു ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു വളരുന്നതിനെ തടയുന്ന ഒന്നായിരുന്നു എന്നതിനാൽ ഫിലിപ്പീൻസിലെ സുപ്രീം കോടതി അതു  നിരോധിക്കുകയായിരുന്നു. 

ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം  സാങ്കേതികവിദ്യ  എത്രയോ വളർന്നുകഴിഞ്ഞുവെന്നും  ശാസ്ത്രത്തിൻറെ  പേരുപറഞ്ഞാൽ  എത്ര എളുപ്പത്തിൽ  മനുഷ്യരെ വലയിൽ വീഴ്ത്താൻ  കഴിയും  എന്നും നമുക്കറിയാം.   പോളിയോ വാക്‌സിൻ വേണ്ടെന്നു പറയുന്ന മാതാപിതാക്കളെ  ഭീകരന്മാരും ദേശദ്രോഹികളും ആയി ചിത്രീകരിക്കാൻ വളരെയെളുപ്പമാണ്. കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ക്ഷയരോഗലക്ഷണങ്ങൾക്ക് ( Primary Complex) കാരണം അവർക്കുകൊടുത്ത ബിസിജി  വാക്സിൻ ആണെന്നു  പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?  ഇനി ബിസിജി  എത്രത്തോളം ഫലപ്രദമാണെന്നറിയണ്ടേ?  ഒരു  പരീക്ഷണത്തിലും 80 ശതമാനത്തിലധികം   ഫലപ്രദമാണെന്നു   തെളിഞ്ഞിട്ടില്ലാത്ത ഈ മരുന്നു   ഫലപ്രദമായ  കേസുകളിൽ പോലും  15  വർഷം കഴിയുമ്പോൾ അത് 60 ശതമാനത്തിൽ താഴേക്കും വീണ്ടും ഒരു അഞ്ചു വർഷം  കഴിയുമ്പോൾ  രോഗപ്രതിരോധശക്തി ഇല്ല എന്ന അവസ്ഥയിലേക്കും എത്തുന്നു എന്ന ചില പഠനങ്ങൾ  സൂചിപ്പിക്കുന്നു.

ഇനിയും നിങ്ങൾക്കു  സംശയമുണ്ടോ? ഉണ്ടെങ്കിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സർക്കാർ പാസ്സാക്കികഴിഞ്ഞ ഒരു നിയമത്തിൻറെ കാര്യം നിങ്ങളുടെ ശ്രദ്ധയിലേക്കു   കൊണ്ടുവരാം.  അതനുസരിച്ച്  ഏതെങ്കിലും രോഗത്തെ  പ്രതിരോധിക്കാനായി  ഏതു വ്യക്തിയെയും നിർബന്ധമായി തടഞ്ഞുനിർത്താനും ഏതുതരം  പരിശോധനയും നടത്താനും അവർ  അതിനു വിസമ്മതിച്ചാൽ ബലം  പ്രയോഗിക്കാനും  പോലീസിനും   ആരോഗ്യപ്രവർത്തകർക്കും അധികാരമുണ്ട്.  വേണമെങ്കിൽ വസ്ത്രം  അഴിപ്പിച്ചുപോലും പരിശോധന നടത്താനോ പ്രതിരോധകുത്തിവയ്‌പ്പ്  നടത്താനോ  ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുന്ന ഈ നിയമത്തിൽ ആവശ്യമായി വരികയാണെങ്കിൽ അടിവസ്ത്രം പോലും അഴിപ്പിക്കാം എന്നു  പ്രത്യേകം  എഴുതിവെച്ചിട്ടുണ്ട് എന്നുകൂടി  അറിഞ്ഞിരിക്കുന്നതു   നല്ലതാണ്.

ഇനി ഈ വാക്സിനുകളിൽ കൂടി നാനോചിപ്പുകൾ നാമറിയാതെ നമ്മുടെ ശരീരത്തിൽ കടത്തിവയ്ക്കാൻ കഴിയും എന്നും  അതിലേക്കു നാമറിയാതെ തന്നെ സന്ദേശങ്ങൾ അയയ്ക്കാനും അതുവഴി നമ്മുടെ പ്രവർത്തനങ്ങളെയും ചലനങ്ങളേയും   നിരീക്ഷിക്കാനും ഒരുപടികൂടി കടന്ന്  നമ്മുടെ ജീവിതത്തെത്തന്നെ   നിയന്ത്രിക്കാനും  കഴിയുന്ന സാങ്കേതികവിദ്യ ഇപ്പോൾ നിലവിലുണ്ട് എന്നുകൂടി അറിഞ്ഞാൽ ചിത്രം പൂർണ്ണമാകും.

സർക്കാർ പറയുന്ന കാര്യങ്ങൾ മാത്രമേ  നിങ്ങളുടെ കുഞ്ഞുങ്ങൾ പഠിക്കാൻ പാടുള്ളൂ എന്ന നിയമം കൂടുതൽ കൂടുതൽ  കർശനമാക്കിക്കൊണ്ടിരിക്കുകയാണ്. അഞ്ചും ആറും വയസു  പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത  ലൈംഗികമ്ലേച്ഛതകൾ  വിശദീകരിക്കുന്ന പാഠപുസ്തകങ്ങൾ  പല രാജ്യങ്ങളിലും നിർബന്ധമായി അടിച്ചേൽപ്പിച്ചുകഴിഞ്ഞു.   തങ്ങളുടെ കുഞ്ഞുങ്ങളെ അത്തരം മ്ലേച്ഛതകളിൽ നിന്നു  രക്ഷിക്കാനായി ഹോം സ്‌കൂളിങ്ങ്  നടത്തുന്ന  നല്ലൊരു ശതമാനം മാതാപിതാക്കൾ യൂറോപ്പിലും അമേരിക്കയിലുമുണ്ട്. അവർക്കും കടിഞ്ഞാൺ വീണുകൊണ്ടിരിക്കുകയാണ്. പല രാഷ്ട്രങ്ങളും  ഹോം സ്‌കൂളിങ്ങിനെതിരെയുള്ള നിയമങ്ങൾ കർശനമാക്കിക്കൊണ്ടിരിക്കുന്നു.

ഒരു ദിവസം 115000  നിഷ്കളങ്കരായ കുഞ്ഞുങ്ങൾ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ വധിക്കപ്പെടുന്ന  കാലത്താണ് നാം ജീവിക്കുന്നത്. ഐസ് ലാൻഡ് ‌ പോലൊരു രാജ്യത്ത് ഡൗൺ  സിൻഡ്രോം ഉള്ള കുഞ്ഞുങ്ങൾ  ജനിക്കുന്നില്ല എന്നത് അവിടുത്തെ  ആരോഗ്യമേഖലയുടെ  ശ്രേഷ്ഠത കൊണ്ടല്ല, മറിച്ച്  അത്തരം കുഞ്ഞുങ്ങളെ  പിറക്കാനനുവദിക്കാതെ  കൊന്നുകളയുന്നതുകൊണ്ടാണ്. ഇതു  ഐസ് ലാൻഡിലെ  മാത്രം കഥയല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.  സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ അബോർഷൻ നിരക്കുള്ള ഫിൻലാൻഡിൽ  പോലും   ഇത്തരം   ജനിതകവൈകല്യമുള്ള കുഞ്ഞുങ്ങളിൽ എഴുപതുശതമാനവും  അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ കൊല്ലപ്പെടുകയാണ്.

ശിശുക്കളെ തടയരുത്; അവർ എൻറെയടുക്കൽ  വരാൻ  അനുവദിക്കുക എന്നു  പറഞ്ഞ യേശുവിൻറെ രണ്ടാം വരവിനു  മുൻപായി  ഇനിയും എത്രയോ കുഞ്ഞുങ്ങൾ തങ്ങൾക്കുനേരെ നീണ്ടുവരുന്ന കൊലക്കത്തിയുടെ മുൻപിൽ നിന്നു വഴുതിമാറാൻ  വിഫലശ്രമം നടത്തും!  യേശുവിൻറെ  ഒന്നാം  വരവിൻറെ  കാലത്തു  

ബെത് ലഹേമിലും  സമീപപ്രദേശങ്ങളിലുമുള്ള   കുഞ്ഞുങ്ങളെ  കൊന്നുകളഞ്ഞ ഹേറോദോസ് രാജാവിനെ നയിച്ച അതേ പൈശാചികാരൂപി തന്നെയാണ് അബോർഷൻ നടത്തുന്ന ഓരോ സ്ത്രീയിലും പ്രവർത്തിക്കുന്നത്.  അബോർഷൻറെ എണ്ണം കൂടുന്നു എന്നതിൻറെയർത്ഥം അത്രയും സ്ത്രീകൾ (അതിനു കൂട്ടുനിൽക്കുന്നവരും)  കൊലപാതകം എന്ന മാരകപാപം ചെയ്യുന്നു എന്നാണ്. 

ഗർഭിണികൾക്കും  മുലകുടിക്കുന്ന  കുഞ്ഞുങ്ങൾക്കും ദുരിതം, ദുരിതം, ദുരിതം  എന്നു  മൂന്നുവട്ടം പറയേണ്ടിയിരിക്കുന്നു. കോവിഡിനു കൊണ്ടുവരുന്ന MRNA വാക്സിൻ   ജനിതകഘടനയെ  തിരിച്ചുകൊണ്ടുവരാനാകാത്തവിധം  മാറ്റുന്ന ഒന്നാണ്. നിർബന്ധമായി അതു  കുത്തിവയ്ക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കും? 

(തുടരും)