പൈശാചിക ആകമണങ്ങൾക്കെതിരെ മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ മറിയത്തോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന

( 1863-ൽ ഒരു ബർണാർദിൻ കന്യാസ്ത്രീ ദർശനത്തിലൂടെ സാത്താൻ ലോകത്തിന് വരുത്താൻ പോകുന്ന നാശത്തെ കണ്ടു. അപ്പാൾ പരിശുദ്ധ കന്യക ഇകാരം പറയുന്നതും കേട്ടു . “അതു ശരിയാണ്. ഭൂമിയിലേക്ക് നരകം തുറന്നു വിട്ടിരിക്കുന്നു. അതിനാൽ നിങ്ങളുടെ പരിശുദ്ധ മാതാവിനോട്

 മാലാഖമാരുടെ രാജ്ഞി’ എന്ന പേരിൽ പ്രാർത്ഥിക്കേണ്ട സമയം വന്നിരിക്കുന്നു. ദൈവത്തിന്റെയും മനുഷ്യരുടെയും ഈ ഭീകര ശത്രുക്കളോട് പോരാടുവാൻ തൻ്റെ സ്വർഗ്ഗീസൈന്യത്തെ അയയ്ക്കുവാൻ മാലാഖമാരുടെറാണിയോട് സഹായം തേടേണ്ടിയിരിക്കുന്നു  അപ്പോൾ കന്യാസ്ത്രീ ചോദിച്ചു “നല്ലയമ്മേ അങ്ങ് എത്രയും ദയയുള്ള മാതാവാണല്ലോ. ചോദിക്കാതെ തന്നെ അങ്ങേക്ക് അവരെ അയക്കാമല്ലോ?”

നാഥ പറഞ്ഞു ” ഒരിക്കലുമില്ല. കൃപ ലഭിക്കുവാൻ പ്രാർത്ഥിക്കണമെന്നത് ദൈവം വച്ചിരിക്കുന്ന ഒരു ഉപാധിയാണ്”.

തുടർന്ന് പരിശുദ്ധഅമ്മ ഈ  പ്രാർത്ഥന അവൾക്ക് പറഞ്ഞു കൊടുത്തു. അത് എല്ലായിടത്തും പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് തിരുസഭ ഈ പ്രാർത്ഥനയ്ക്ക് ഭാഗികദണ്ഡവിമോചനം അനുവദിച്ചു )

 പ്രാർത്ഥന

     ഓ, മഹത്വ പൂർണ്ണയായ സ്വർഗ്ഗരാജ്ഞി ! മാലാഖമാരുടെ രാജ്ഞി ! സർപ്പത്തിന്റെ തല തകർക്കണമെന്ന ദൗത്യം ആദിയിൽ തന്നെ സ്വീകരിച്ചവളെ ! അങ്ങയുടെ പരിശുദ്ധ മാലാഖമാരെ ഭൂമിയിലേയ്ക്ക് അയക്കണമെന്ന് ഞങ്ങൾ യാചിക്കുന്നു. അങ്ങയുടെ കല്പനയാലും ,ശകതിയാലും, അവർ തിന്മയുടെ ശക്തികളെ പിന്തുടർന്ന് എല്ലായിടത്തും അവയോട് പോരാടി , അവയുടെ ആക്രമണങ്ങളെ തകർത്ത് തുരത്തി നരക ഗർത്തത്തിലേക്ക് അവയെ തള്ളുമാറാകട്ടെ.

ഓ ,എത്രയും പരിശുദ്ധ മാതാവെ ! ഞങ്ങളെ സംരക്ഷിക്കുവാനും ദുഷ്ടശത്രുവിനെ ഞങ്ങളിൽ നിന്നും തുരത്തിയോടിക്കുവാനുമായി അങ്ങയുടെ ദൂതൻമാരെ അയക്കണമെ ആമ്മേൻ.

സകല മാലാഖമാരെ , മുഖ്യദൂതൻമാരെ , ഞങ്ങളെസഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെ.

ആവേ.. ആവേ.. ആവേ മരിയ