വിമലഹൃദയ പ്രതിഷ്ഠ – പതിനൊന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളുടെ ആത്മാക്കളിലേക്ക് അസാധാരണമായ കൃപകൾ വർഷിക്കപ്പെടാൻ പോകുന്നു. ആ സമയത്തെ പറ്റി മാത്രം നിങ്ങൾ ചിന്തിക്കുവിൻ. മംഗളവാർത്തയുടെ തിരുനാളിനു സമാനമായി വിശേഷാവസരങ്ങളിൽ, പിതാവിൻ്റെ കൃപകൾ മഴ പോലെ സ്വർഗ്ഗത്തിൽ നിന്നും വർഷിക്കപ്പെടും. എൻ്റെ അജഗണത്തെയും തെരഞ്ഞെടുക്കപ്പെട്ട ഇടയന്മാരേയും ഞാൻ ഒരുമിച്ചു ചേർക്കാൻ പോകുന്നു. നിങ്ങളിൽ ഹൃദയഐക്യം ഉണ്ടാകട്ടെ, എൻ്റെ ഹൃദയത്തിൻ്റെ വിജയത്തിനായിത്തന്നെ. പ്രിയ മക്കളെഅറിയുക ; നിങ്ങളിലാണ് എൻ്റെ വിശ്വാസം വച്ചിരിക്കുന്നത്. എൻ്റെ ഹൃദയം ഞാൻ നിങ്ങൾക്ക് തരുന്നു. മനുഷ്യവർഗ്ഗത്തെ രക്ഷിക്കാനുള്ള കൃപ നിങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു.

എൻ്റെ മകൻ്റെ പ്രതിപുരുഷനുവേണ്ടി ശക്തമായി പ്രാർത്ഥിക്കുക. നിങ്ങൾക്കു ഹൃദയഐക്യം ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ ദുരിതങ്ങളേയും സന്തോഷങ്ങളേയും ഒരു ബലിയായി സമർപ്പിക്കുക. നിങ്ങളുടെ സമർപ്പണത്തിൻ്റെ വിജയത്തിനായി നിങ്ങളെത്തന്നെ പുണ്യം കൊണ്ടു നിറയ്ക്കുവിൻ. മറ്റുള്ളവർക്കു നിങ്ങളെക്കാൾ മുൻഗണന നല്കുവിൻ. സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളുടെ ആത്മാവിൻ്റെ ഉള്ളിലുള്ളവ തിരിച്ചറിയുന്നു. നിങ്ങൾ കൊടുക്കുന്ന സ്നേഹവും കരുണയും പിതാവ് നിങ്ങൾക്ക് തിരികെ നല്കും. അതു പിതാവിൻ്റെ സ്നേഹവും കരുണയുമായിരിക്കും. നീതി അർഹിക്കുന്നിടത്ത് നീതി പിതാവ് നല്കും.

എൻ്റെ സമർപ്പിതരുടെ വ്യൂഹങ്ങളെ, ഒത്തുചേരുവിൻ. നമ്മുടെ മുമ്പിൽ ഒരു യുദ്ധം ഉണ്ട്. യുദ്ധം തുടങ്ങാൻ കുറഞ്ഞ സമയം മാത്രം ബാക്കിയുള്ളൂ. പ്രിയമുള്ളവരേ, ഞാൻ നിങ്ങളുടെ അമ്മയല്ലേ ? നിങ്ങൾ എൻ്റെ കുഞ്ഞുങ്ങളായിരിക്കുക. നിങ്ങളുടെ ഹൃദയങ്ങൾ എനിക്കു തരിക. എൻ്റെതു ഞാൻ നിങ്ങൾക്കു നല്കിക്കഴിഞ്ഞല്ലോ. നിങ്ങളെ തന്നെ എനിക്കു പൂർണ്ണമായും തരിക. ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് നിങ്ങളെ ഞാൻ രൂപപ്പെടുത്താം.

വഴികാട്ടി

കൃപയുടെ ശക്തികൊണ്ട് നമ്മുടെ ആത്മാക്കൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴാണ് മാതാവ് പറയുന്ന ആ സമയം – ഹൃദയങ്ങൾ മാറ്റപ്പെടുന്ന സമയം. സമർപ്പണം പൂർണ്ണമായി നടക്കുമ്പോൾ, ആത്മാവ് രൂപാന്തരപ്പെടുകതന്നെ ചെയ്യും. സമർപ്പണത്തിൽ ജീവിതം രൂപാന്തരപ്പെട്ടു എന്നത് വ്യക്തമാക്കുന്ന യഥാർത്ഥ മാറ്റം കാണാൻ സാധിക്കും. സമർപ്പണസമയത്തു വർഷിക്കപ്പെടുന്ന ശക്തിയും കൃപയും അത്ര അധികമാകയാൽ ഈ മാറ്റം വലുതായിരിക്കും; അനുഭവവേദ്യവുമായിരിക്കും. സ്വർഗ്ഗീയതലത്തിലാണ് പരമപിതാവ് മാറ്റങ്ങൾ സംഭവിപ്പിക്കുന്നത്. സമർപ്പണം ആഗ്രഹിക്കുന്നത് പിതാവു തന്നെയാണ് ; പൂർത്തിയാക്കുന്നതും പിതാവുതന്നെ.

പ്രവൃത്തിപഥം

ആത്മീയ ജീവിതത്തിൻ്റെ അടിസ്ഥാനം, ആത്മാവിനെ ദൈവസാന്നിധ്യത്തിൽ നിലനിർത്തുകയാണ്. ഇതിൻ്റെ ഫലങ്ങൾ മൂന്നാണ്. 1 ) പാപം ചെയ്യാതിരിക്കുക 2 ) പുണ്യം അഭ്യസിക്കുക 3 ) ദൈവവുമായി ഒന്നായിച്ചേരുക. ദൈവസാന്നിധ്യം ഇവ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതു സംഭവിക്കുന്നത് വിശുദ്ധമായ സ്നേഹത്താൽ തന്നെയാണ്. ഓരോ നിമിഷവും ദൈവം നമ്മെ ഉറ്റുനോക്കുന്നു എന്ന അവബോധം മതി, പരീക്ഷയിൽ വീഴാതിരിക്കാനും പാപം ചെയ്യാതിരിക്കാനും. ദൈവം നമ്മുടെ ചിന്തകൾ മനസ്സിലാക്കുന്നു ; നമ്മുടെ വാക്കുകളെല്ലാം ദൈവം കേൾക്കുന്നു. നമ്മുടെ പ്രവൃത്തികൾ ദൈവം കാണുന്നു. ദൈവസാന്നിധ്യത്തിൽ ജീവിക്കുന്ന ആത്മാവ് മറ്റുള്ളവരെ പ്രീതിപ്പെടുത്താനല്ല, ദൈവത്തെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. അപ്പോൾ ആത്മാവിൽ പുണ്യങ്ങൾ മുളപൊട്ടി വളരും. ദൈവൈക്യം വഴി ആത്മാവ് കൃപയിൽ വളർന്നുകൊണ്ടേയിരിക്കും. ഇതിനു കാരണം ഒരു സനാതന തത്വമാണ്. പരസ്പരം സ്നേഹിക്കുന്നവർ അടുത്തിരുന്നാൽ സ്നേഹം വളരും. നിങ്ങളുടെ സമർപ്പണം വഴി ഈ മൂന്നു കൃപകളും പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളായി നിങ്ങളിലെത്തും.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, ശിഷ്ട ജീവിതം മുഴുവനും അമ്മയെ സ്നേഹിക്കാനുള്ള വരം തരണമേ. ഞാൻ എന്നും, മുഴുവനായും അമ്മയുടേതായിരിക്കട്ടെ ! എൻ്റെ ഹൃദയത്തെ അമ്മയുടെ പുത്രൻ്റെ സാന്നിധ്യത്തിലേക്ക് കൊണ്ടുപോകണമേ. അങ്ങനെ എൻ്റെ സ്നേഹത്തിൻ്റെ ജ്വാല ശക്തിപ്പെടട്ടെ ! പുണ്യസമ്പാദനത്തിൽ എന്നെ സഹായിക്കേണമേ. ഞാൻവഴി ലോകത്തിന് അമ്മയുടെ സാന്നിധ്യം നൽകാൻ തക്കവിധം ശക്തിയും ധൈര്യവും എൻ്റെ ഹൃദയത്തിനു നല്കണമേ. അങ്ങയുടെ വിജയത്തിൻ്റെ പോരാളിയാകുവാൻ വേണ്ട ശക്തി എൻ്റെ ആത്മാവിനു നല്കണമേ. അങ്ങയുടെ മറ്റു സമർപ്പിതർക്കൊപ്പം ഈ ലോകത്തിനു കൃപ ലഭിക്കട്ടെ ! സമർപ്പണ സമയത്ത് പരിശുദ്ധാത്മാവ് നല്കുന്ന ഈ കൃപയ്ക്കായി ഞാൻ ദാഹിക്കുന്നു.

വചനം

“ വിജനവും വരണ്ടപ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോൻ്റെ മഹത്വവും കാർമെലിൻ്റെയും ഷാരോൻ്റെയും പ്രതാപവും അതിനു ലഭിക്കും. അവ കർത്താവിൻ്റെ മഹത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദർശിക്കും. ‘ ‘ ( ഏശയ്യാ 35 : 1-2 )

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!